അഗ്രഹാരത്തിലെ ഒരു ധാത്രിക്കുട്ടി
അമ്മയുടെ മകള്‍
വേളിയെ വെറുത്തവള്‍
ചന്ദനത്തിന്റെ നിറം
കാച്ചെണ്ണയുടെ മണം
അഴിച്ചിട്ട മുടി ,പതിനേഴി ന്‍റെ തുടിപ്പ്
ശ്വാസം മുട്ടിക്കുന്ന യൌവ്വനം
ചുറ്റു വിളക്കിന്‍റെ പ്രഭ
പക്ഷെ
അവള്‍ക്കു ചുറ്റും
ദാസ്യത്തിന്റെ മതില്‍ക്കെട്ട്
ആട്ട്യത്തങ്ങള്‍ക്ക് പാ വിരിക്കേണ്ട ഗതികേട്
കീഴ്പ്പെടേണ്ട നിവര്‍ത്തി കേട്
ചൂട്ടു കത്തിച്ചെത്തിയ ആട്ട്യര്‍ക്ക് പതിനേഴാം വേളിയാകാന്‍
കഴിയാതെ ,അവള്‍ ജീര്‍ണ്ണ തയുടെ തടവറയില്‍ നിന്നും
വിപ്ലവത്തിന്റെ മനുഷ്യ ജീവിതത്തിലേക്ക് നടന്നു ....
അനഖ ഇന്നും ജീവിക്കുന്നു .
മഴ പെയ്തു തോര്‍ന്ന സന്ധ്യയില്‍
മഴവില്ല് മായുന്ന നേരങ്ങളില്‍
അമ്പല മുറ്റത്തേക്കുള്ള ഇടവഴിയില്‍
പൂത്ത് ചാഞ്ഞു നിന്ന കൊന്ന മരങ്ങളില്‍ നിന്നുതിര്‍ന്നു വീണ
മഴത്തുള്ളികള്‍ പറഞ്ഞെതെന്തായിരുന്നു ?
തൊട്ടാവാടികള്‍ നിറഞ്ഞ തൊടിയിലൂടെ
നീല അരിപ്പൂക്കള്‍ പൊട്ടിച്ച്
പാവാട ത്തുമ്പ് മടക്കി പൂക്കള്‍ നിറച്ച
അന്ജുവിനെ വീണ്ടും ഇവിടെ കണ്ടപ്പോള്‍ എന്ത് പറയണം എന്നറിയില്ല .
മഴ കുറഞ്ഞ നേരങ്ങളില്‍
മാമ്പഴം വീഴുന്ന ശബ്ദത്തിനായി കാത്തിരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍
ഊഴമനുസരിച്ച് മാമ്പഴം എടുത്തു വരുമ്പോള്‍
ഊറി വന്ന നറുമണം
കാര്‍ബൈഡ് മാമ്പഴത്തില്‍ നോക്കിയാല്‍ കിട്ടുമോ ?
ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ട്
വിഷമിച്ചിരിക്കുമ്പോള്‍ അറിയാതെ എഴുതിപ്പോയ
ഈ അസംബന്ധത്തില്‍ സാഹിത്യമില്ലെങ്കില്‍ ക്ഷമിക്കുമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ