ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, സെപ്റ്റംബർ 22, 2011

വിമോചകന്‍















ഇനിയൊരു 
പ്രഭാതമുണ്ടാകുമോ ?
അവിടെ 
മനുഷ്യരുണ്ടാകുമോ?
അപ്പോഴേക്കും
കൈവരികളായി 
പിരിഞ്ഞു വറ്റിപ്പോവില്ലേ നമ്മള്‍ .


പിഞ്ചുകുഞ്ഞുങ്ങള്‍ 
കണ്ണ്ചിമ്മി 
തുറക്കുന്നതെങ്ങോട്ടായിരിക്കും?
അവര്‍ കുരുതിക്കളമാക്കിയ 
രണഭൂമിയിലേക്കായിരിക്കില്ലേ ?
മണ്ണിനു വേണ്ടി 
മനുഷ്യനെ ക്കൊല്ലുന്ന 
ഈ യുദ്ധ ഭൂമിയില്‍ -
ഞാനും പിറന്നു 
പോയല്ലോ ദൈവമേ .


എന്റെ പിഞ്ചു മക്കള്‍‌ക്ക് 
ഒരു കുടില് കെട്ടാന്‍
ഈ മണ്ണില്‍ ഒരിടം 
തേടി ഞാനലയുന്നു,
എഴുനൂറു കോടി ജനങ്ങളില്‍ 
ഞാനൊരു ഹൃദയം തേടി തളരുന്നു,
വിപ്ലവത്തിന്റെ ചുവന്ന 
പുതപ്പിനുള്ളില്‍
ഞാനൊളിച്ചു കഴിയുന്നു,
ഭയത്തോടെ പടവെട്ടുന്ന 
ഭീരുവായ പോരാളിയാണ് ഞാന്‍ .


അശക്തരായ 
കരയുന്ന ജന 
കോടികള്‍ക്ക് വേണ്ടി -
ജയിക്കാത്ത 
യുദ്ധത്തിലേക്ക് 
ഞാന്‍ തേരോടിച്ചു 
തളരുമ്പോള്‍ ,
വരേണ്യ വര്‍ഗത്തിന്റെ 
ഖട്ഗ മേറ്റ് പിടഞ്ഞു 
മരിക്കുന്ന എന്റെ മുഖത്ത് -
നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയാതെ പോയ
സ്വര്‍ഗ്ഗ രാജ്യത്തിന്റെ ചിത്രം കാണാം!!!! .


പിന്നെയും 
നിങ്ങള്‍ 
ഒരു വിമോചകന് 
വേണ്ടി കാത്തിരിക്കണം ....


ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ