ആകെ പേജ്‌കാഴ്‌ചകള്‍

ഞായറാഴ്‌ച, സെപ്റ്റംബർ 18, 2011

ദുഖത്തിന്‍റെ മാറാപ്പ്

































അശ്രുവില്‍ അലിയാത്തോരെന്‍ 

ദുഖത്തെഹൃദയത്തില്‍ ഉരുകാത്തോരീ 

വജ്ര വികാരത്തെഎങ്ങനെ ഞാനലിയിക്കും

കീറി മുറിച്ചെറിയട്ടെ 

ഞാനെന്‍ ഒരുപിടിയുള്ളോരീ 

മാംസപിണ്ടത്തെ ,


ഒന്ന് ചിരിക്കൂ 

എന്‍റെ മൌനമേ

കരഞ്ഞു ഞാന്‍ 

തളര്ന്നീ സായം 

സന്ധ്യയില്‍

ഒരിതള്‍ പൂവിന്റെ 

തലോടലിനായി കേഴുന്നു .


ജീവിത നാടക 

തിരശീല വീഴാന്‍ 

ഇനി എത്ര നാഴിക

പുത്ര പൌത്ര 

സൌഭാഗ്യങ്ങലെല്ലാം 

പറന്നു പോയീ

പ്രാണനെ കീറി മുറി ച്ചെന്‍ 

 പ്രിയതമയും കടന്നു പോയീ,

ഇന്ന് ,ചിറകടിച്ച് പറന്നു പോകുന്ന 

കിളികളെ നോക്കി ഞാന്‍ കരയുന്നു .


സദനത്തില്‍ 

ഈ സന്ധ്യയില്‍ 

ഒരു രാത്രികൂടി 

എനിക്ക് വയ്യ ,

യാമങ്ങള്‍ 

ഇഴഞ്ഞു നീങ്ങുന്ന 

ഇന്നത്തെ രാത്രിയില്‍

ദുഖത്തിന്‍റെ മാറാപ്പ് 

മുറ്റത്തെ മാവില്‍ 

കൊരുത്ത്,

ചീവീടുകളുടെ താരാട്ട് കേട്ട്, 
അവസാനമായി 
മിന്നാമിനുങ്ങുകളെ കണ്ട്,
മുരളുന്ന മൂങ്ങകളോട് 
യാത്ര പറഞ്ഞ്,
അമ്മയുടെ 
ഉദരത്തില്‍ വീണു 
മുള പൊട്ടിയ
ഞാന്‍ എന്ന 
ഈ മഹാ പ്രഹേളിക 
എന്‍റെ യാത്രയുടെ 
ഒന്നാം പാദം 
അവസാനിപ്പിക്കും .


മരണമില്ലാത്ത 

മരണമെന്ന 

മഹാ ഭിഷഗ്വരനെ 

വരിച്ച് ഞാന്‍ യാത്രയാകും .



ഷിയാസ് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ