ആകെ പേജ്‌കാഴ്‌ചകള്‍

വ്യാഴാഴ്‌ച, മാർച്ച് 13, 2014

(പ്രണയം )



ഒരു 
നോക്കും 
വാക്കും 
തൊടലും 
തലോടലും 

പിന്നെ 

മൌനങ്ങളും
കാത്തിരിപ്പും
കത്തെഴുത്തും
പിണക്കങ്ങളും
നിശ്വാസങ്ങളും

അവസാനം

ഒരു ചുംബനമോ
വാരിപ്പുണരലോ
വിഹാഹമോ
വേർപിരിയലോ
വിരഹമോ

ഇതൊക്കെ
ഒരുകാലത്ത്-
മലയാളിയുടെ
പ്രണയത്തിൽ
അവന്റെ
ജീവിതഗതി തന്നെ
മാറ്റിമറിക്കാൻ പോന്ന
തീവ്ര വികാരങ്ങൾ
ആയിമാറിയത്‌ -
അവനനുഭവിച്ച
ലൈംഗീഗ ദാരിദ്ര്യം
കൊണ്ടായിരുന്നില്ലേ ?

സദാചാര സമൂഹം
നമ്മിൽനിന്നും
തട്ടിയെടുത്ത
ലഭിക്കാതെപോയ
സെക്സിന്റെ
വെറും തൃപ്തിയടയലുകൾ
മാത്രമായിരുന്നില്ലേ
നമ്മൾ ആ നിശ്വാസങ്ങളിൽ
കണ്ടെത്തിയ പ്രണയം ,

സ്വതന്ത്ര ലൈംഗീഗത
ലഭിക്കുന്ന ഒരു സമൂഹത്തിൽ
മേൽപറഞ്ഞ
ചെറു നിശ്വാസങ്ങളിൽ
ആര് പ്രണയത്തെ കാണുന്നു ?

ഇന്നും നാം,
ലൈംഗീഗ ദാരിദ്ര്യം
അനുഭവിച്ച് മരിച്ചവരുടെ -
സെക്സിനായുള്ള ദാഹത്തിൽ -
യാജിച്ചിട്ട് പോലും
അവർക്ക് ലഭിക്കാതെ പോയ
സെക്സിന്റെ -
എഴുതി ശമിപ്പിക്കലുകളായിരുന്ന
സാഹിത്യത്തിന്റെ
പിടിയിൽ നിന്നും -
മോചിതരായിട്ടുണ്ടോ ?

നമുക്ക് ,
സ്വതന്ത്രമായി
സെക്സ് ലഭിച്ച
ഒരെഴുത്തുകാരന്റെ
രചനയുണ്ടോ ?

സമൂഹം ചങ്ങലക്കിട്ട
ഒരു ജനതയുടെ
സെക്സിനായുള്ള
യാജനകളായിരുന്നില്ലേ
നമുക്കെന്നും പ്രണയം .

ഇത്രയധികം
പ്രണയ കഥകൾഎഴുതപ്പെട്ട
മറ്റൊരു സമൂഹം ഈ ലോകത്തുണ്ടാകുമോ ,

മലയാളി എന്നെങ്കിലും പ്രണയിച്ചിരുന്നോ ?

തിങ്കളാഴ്‌ച, മാർച്ച് 10, 2014

പണമേ

പണമേ 
നീയെനിക്കൊരിരയല്ല ,
എന്റെ മുന്നിലെത്ര നീ 
തുണിയുരിഞ്ഞാടിയാലും 
ഞാനിളകില്ല, 
നിന്നെ പ്രാപിക്കുന്നവന്
മുന്നിലീലോകം
ഓച്ചാനിച്ച് നിലക്കുമെന്ന
പ്രലോഭനത്തിനെന്നെ
വീഴ്ത്താൻ കഴിയില്ല ,
ആരോ വാരിപ്പൂശിയ
നിറമുള്ള നിന്റെ
മേനിയിലെന്റെ
കരങ്ങൾ പതിയില്ല ,
നീയില്ലാത്ത
ലോകമാണെന്റെ സ്വപ്നം -
നിനക്ക് മടങ്ങാം .