ആകെ പേജ്‌കാഴ്‌ചകള്‍

തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011

കാമുകി





















കാമിനികള്‍ 
ഉടുത്തെറിഞ്ഞ 
മഞ്ഞ പ്പുടവയിലെ
വെള്ള പ്പുള്ളികള്‍ 
ഞാനായിരുന്നു..

മുന്തിരി വള്ളികള്‍ 
പടര്‍ന്നു കയറിയ
എന്‍റെ ഹൃദയം ,
അവര്‍ താഴ്വരകളിലേക്ക്
വലിച്ചെറിഞ്ഞ് 
പൊട്ടിച്ചിരിച്ചു .

നൃത്തമാടിയ 
അവളെ നോക്കി ഞാന്‍
ചിരിച്ചപ്പോള്‍ ,
ചുടല പ്പറമ്പിലെ 
യക്ഷിയെ പ്പോലെ
അവളെന്നെ ഭയപ്പെടുത്തി .

പുലരിയില്‍ ഞാന്‍ 
കോര്‍ത്ത ഇലഞ്ഞിപ്പൂ 
മാലകള്‍ എന്‍റെ 
 കൈവെള്ള യിലിരുന്ന് 
കരഞ്ഞു കരഞ്ഞ് വാടി പ്പോയി .

ഹൃദയം തരാതെ 
കൊതിപ്പിച്ച്
എന്‍റെ ദിന രാത്രങ്ങളില്‍ 
 രൌദ്ര നൃത്തമാടി
എന്‍റെ സ്വപ്നങ്ങളില്‍ 
നിന്ന് പ്രണയം മായ്ച്ച്
വരി വരിയായി അവര്‍ 
പടിയിറങ്ങിയപ്പോള്‍

ഞാന്‍,
ഒരു ശില പോലെ വരണ്ട്
മഞ്ഞു പോലെ ഉരുകി
രാതി പോലെ ഇരുണ്ട്
മാമ്പൂ പോലെ പൊഴിഞ്ഞ്
അഗ്നിയില്‍ ഹോമിച്ച്

കാണാത്ത കബനിയില്‍ എന്നെ അടക്കം ചെയ്തു....

ഷിയാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ