ആകെ പേജ്‌കാഴ്‌ചകള്‍

തിങ്കളാഴ്‌ച, ഡിസംബർ 09, 2013

സ്വാമിയും ഹാജിയും

സ്വാമിയും ഹാജിയും ഒന്ന് തന്നെയോ ? AUG 2011.DOHA .

 

വൃത ശുദ്ധിയോടെ പാനകം കഴിഞ്ഞു
കറുപ്പുടുത്തു സ്വാമിമാര്‍ ശബരി മലക്ക്

വൃത ശുദ്ധിയോടെ നിയ്യത്തുറപ്പിച്ചു
വെളുപ്പുടുത്ത് ഹാജിമാര്‍ മക്കയ്ക്ക്

ഹാജിക്കും അയ്യപ്പനും ഒരേ വേഷം
ഉടുമുണ്ടും മേല്‍മുണ്ടും, നിറം മാത്രം വിത്യാസം .



പളനിമല മുരുകന്‍റെ സന്നിധാനം
മന്ത്രോച്ചാരണങ്ങലോടെ  ഭക്തര്‍ മുടി മുറിക്കുന്നു
മുരുകന് നല്‍കുന്ന നേര്‍ച്ച  നിവേദ്യം-  തല മുടി   .

മക്കത്തെത്തിയ ഹാജിമാര്‍ ഹജ്ജു കഴിഞ്ഞ്
മുടി മുറിച്ച് ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു .

സ്വാമിക്കും ഹാജിക്കും മുടി മുറിക്കല്‍ .

ചുറ്റു വിളക്കും  തുലാഭാരവും   നടക്കുന്ന 
അമ്പലമുറ്റത്ത്‌ "പ്രദക്ഷിണം " ഒരു വലിയ നേര്‍ച്ച.

മക്കത്തെത്തിയ  ഹാജിമാര്‍ കഅബയെ തവാഫ് [ പ്രദക്ഷിണം ] ചെയ്യുന്നു -
ഒരിക്കലും അവസാനിക്കാത്ത പ്രദക്ഷിണം ,365 ദിവസവും കണ്ണി മുറിയാത്ത തവാഫ്[പ്രദക്ഷിണം].

 സ്വാമിക്കും ഹാജിക്കും പ്രദക്ഷിണം.

ഹജറുല്‍ ആസ് വത്  [കഅബയിലെ  ഒരു പുണ്യ കല്ല്‌ ] കണ്ടും ,തെട്ടും -
ഹാജിമാര്‍ സായൂജ്യമണയുന്നു  ,പിന്നെ ജമ്രയില്‍ പ്രതീകാത്മകമായി
കല്ലെറിയുന്നു  ,ഇത് രണ്ടും ഹജ്ജു കര്‍മത്തിലെ ഒരു ഭാഗം .

ഭക്തിയോടെ അമ്പലമുറ്റത്ത്‌ ഭഗവാനെ തൊഴുന്ന വിശ്വാസിയുടെ
മനസ്സിലെ ദൈവത്തിന് ,കല്ലില്‍ കൊത്തിയ രൂപം .

സ്വാമിക്കും ഹാജിക്കും  കല്ലില്‍ ഒരു വിശ്വാസ ചടങ്ങ് .

ഉറവ വറ്റാത്ത സം സം കിണറിലെ  [ മക്കയിലെ പുണ്യ കിണര്‍ ]  വെള്ളം
ഹാജിമാര്‍ക്ക് പുണ്യ തീര്‍ഥം ,

പാപ മുക്തിക്ക് ഗംഗ സ്നാനവും , പുണ്യ തീര്‍ത്വമായി  ഗംഗാ ജലവും .

സ്വാമിക്കും ഹാജിക്കും ജലം ഒരു പുണ്യ വസ്തു .

ത്യാഗ സ്മരണ കളുയര്‍ത്തി  ഹാജിമാര്‍ മൃഗ ബലി നടത്തി
ബലിപ്പെരുന്നാള്‍ ആഖോഷിക്കുന്നു .

പൌരാണിക യാഗങ്ങളില്‍ നമുക്ക് മൃഗ ബലി കര്‍മ്മം കാണാം .

സ്വാമിക്കും ഹാജിക്കും മൃഗ ബലി .


 നമ്മള്‍ എല്ലാം വിത്യസ്ത  തോണിയില്‍ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നവരോ ?

സ്വാമിയും ഹാജിയും ഒന്ന് തന്നെയോ  ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ