അടർത്തി മാറ്റിയിട്ടും
അടരാതെ
കമ്പുകൾ പിന്നെയും
പൂക്കളോട് ചേർന്നൊന്നാകുകയല്ലയോ
ഈ ജീവിതമാകെ
കൂമ്പിട്ടനാൾ മുതൽ
തുടങ്ങിയതല്ലോ ഏറി വരുമീ
മധുര പ്രണയം ,ഓരോ ലയനവും
മിഴിവേകി മധുരമേകി
പ്രണയിച്ചതല്ലാതെ തെല്ലുമേ
പറഞ്ഞില്ല പരിഭവം
ശലഭങ്ങളെത്ര പാറിവന്നൂ
നുകർന്ന് പറന്നവ പിന്നെയും
പാറി വരുന്നോരിടവേളകളിൽ
ഈ കമ്പുകൾ നമുക്കെത്ര
മധുരമേകീ ,നിറം മങ്ങുന്നതിനു മുന്നേ
സുഗന്ധം വിരുന്നായി മാറിയ
നിലാവുകളിലും -നമ്മെ വാരിപ്പുണർന്നതീ
മധുരമേറും തണ്ടുകൾ തന്നെയല്ലയോ ,
പരിഭവങ്ങളേതുമില്ലാതെ നീ
വാരിച്ചൊരിഞ്ഞോരമൃതിന്
കണക്കുകളുണ്ടോ ? അവസാന
ദളവും പൊഴിയുന്നതു വരെ
പ്രണയമേകി നമ്മെ തലോടിയുറക്കാൻ
വസന്തങ്ങൾക്കായി നമ്മെ
കാത്തിരിക്കാനനുവദിക്കാതെ
ദിനവും നമുക്ക് വേണ്ടി
പുഷ്പിക്കുന്നതീ
കമ്പുകൾ തന്നെയല്ലെയോ _ എന്നാദ്യ
വേളിയാം മുള്ള് നിറഞ്ഞൊരീ
തണ്ടേ ,നീ തന്നെയാണെൻ പ്രണയിനി
തിമർതുല്ലസിക്കുന്നൊരെൻ
ഹൃദയ താളത്തെ നേർത്തൊരു
തലോടലാൽ തഴികിയുറക്കുമെൻ
പ്രിയ തോഴാ മറക്കില്ലൊരിക്കലും
നീ തന്ന മധുരങ്ങളെന്നവസാന
ശ്വാസം വരെ ,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ