എഴുതണമെന്ന
സമ്മര്‍ദം
താങ്ങാല്‍
കഴിയാതെ
കവിതയുടെ
യജമാനനായ
കവി
എന്ന ഞാന്‍
തൂമ്പയുമെടുത്ത് ഇറങ്ങി
,
പിറക്കാത്ത
കവിതകള്‍ക്കായി
എന്റെ തലച്ചോറ് കുഴിക്കാന്‍
.
ആഴത്തില്‍ കുഴിക്കുന്ന
തൂമ്പയുടെ പ്രഹരമേറ്റ്
പിടയുന്ന കവിതയുടെ
ചെറു മൊട്ടുകളെ
തള്ളി
മാറ്റി ഞാന്‍
വീണ്ടും
വീണ്ടും കുഴിച്ചു .
എവിടെ
ഞാന്‍ അന്വേഷിക്കുന്ന
ആ
മഹാ കാവ്യങ്ങള്‍ ,
എന്റെ
ആഖ്രോഷം കേട്ട്
പാതി
ജീവനില്‍ പിടയുന്ന
ആ
ചെറു മൊട്ടുകള്‍
ഭയത്തോടെ
പറഞ്ഞു ,
അല്ല അത് ഞങ്ങളല്ല .
അവര്‍
അവിടെയാണ്.....
ആഴങ്ങളില്‍
..... ഇനിയും
ഇനിയും...ആഴങ്ങളില്‍
....
യജമാനന്റെ
മസ്തിഷ്കത്തിന്റെ
അടിത്തട്ടില്‍ .
അത്
കേട്ട ഞാന്‍
വീണ്ടും
വീണ്ടും ആഴത്തില്‍ കുഴിച്ചു,
മസ്തിഷ്ക്കത്തില്‍ പതിയുന്ന
തൂമ്പയുടെ മൂര്‍ച്ച ഇനിയും
താങ്ങാന്‍
കഴിയാതെ
വിടരാന്‍ മടിച്ച്
തന്നിലേക്ക്
തന്നെ
ചുരുണ്ട്
കൂടി ഒളിച്ചിരുന്ന
ആ
വിശ്വ മഹാ കാവ്യങ്ങള്‍
എന്നെ
നോക്കി ചോദിച്ചു
,
മാവിന്‍
തൈകളില്ലാത്ത
വീട്ടുമുറ്റത്ത്
ഞങ്ങള്‍
എങ്ങനെ
മാമ്പഴമായി
പൊഴിഞ്ഞു
വീഴും ?
മലയന്‍റെ കുടിലില്‍
ചിതറി വീണ
കണ്ണുനീര്
കാണാതെ വെട്ടിയ ,
തമ്പ്രാന്‍റെ പിന്നിലെ
ചെറുമന്‍റെ തോളിലേറിയ
വാഴക്കുലയാകാന്‍
ഞങ്ങള്‍ക്കിന്നു
കഴിയുമോ ? .
എന്നേ മരിച്ചുപോയ
ഭൂമിക്ക്
ഒരു
ചരമഗീതമെഴുതാന്‍
ഇനി
ഞങ്ങള്‍ വരേണ്ടതുണ്ടോ ?
ഇലഞ്ഞിപ്പൂവില്‍
കോര്‍ത്ത
ഞങ്ങളുടെ
പ്രണയ മാല്യങ്ങള്‍
,
കമ്പിയില്‍
കോര്‍ത്ത് ചുട്ടെടുത്ത
മാംസാനുരാഗ
ഭോജികള്‍
വലിച്ചെറിഞ്ഞു
പൊട്ടിച്ചിരിക്കും ..
ഇല്ല
യജമാനനെ ...
ഞങ്ങള്‍ക്ക്
വിടരാന്‍ കഴിയില്ല ,
തലമുറകള്‍
ഏറ്റു പാടാതെ ഞങ്ങള്‍
അകാലത്തില്‍
മരിച്ച്
പോകും .
വിരല്‍
തുമ്പിലും
മാറി
മറിയുന്ന
അക്കങ്ങളിലും
കണ്ണും
നട്ടു ജീവിക്കുന്ന
മനുഷ്യരുടെ
ലോകത്തേക്ക് ഞങ്ങളില്ല.
ഇത്
കേട്ട് വിഷണ്ണനായ
കവി
കാവ്യ
ചിന്തയുടെ ഭാണ്ടക്കെട്ടുകള്‍
കഴുകി
വെളുപ്പിച്ച്
നടന്നകന്നു
....
..............
ഷിയാസ്
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ